
നേപ്പിയര്‍ ടെസ്‌റ്റ് സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 476 റണ്‍സെടുത്തു. മല്‍സരം സമനിലയില്‍ പിരിയാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. വി വി എസ് ലക്ഷ്‌മണ്‍ 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. യുവരാജ് സിങ് 54 റണ്‍സെടുത്തു. രണ്ട് വിക്കറ്റിനു 252 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്‌ക്ക് സച്ചിൻ തെൻഡുൽക്കറുടെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്‌ടമായത്. 64 റണ്‍സ് എടുത്ത സച്ചിനെ ക്രിസ് മാര്‍ട്ടിനാണ് പുറത്താക്കിയത്. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഗൗതം ഗംഭീര്‍ 137 റണ്‍സെടുത്ത് പുറത്തായി. കിവീസിനുവേണ്ടി ഡബിൾ സെഞ്ചുറി നേടിയ റൈഡറാണ് മാൻ ഒഫ് ദി മാച്ച്.